കാണിക്കയായ് സ്വയം നൽകുന്നു ഞാൻ
ആത്മാർപ്പണം ഈ ഹൃദയാർപണം
കൈക്കൊള്ളുവാൻ കനിവാകേണമേ
തൃകൈകളിൽ ....
നിൻ ജീവനിൽ ദിവ്യ വിരുന്നാകുവാൻ
പൊടിയുന്നു ഞാനുമീ ബലിവേദിയിൽ (2 )
തിരുമുന്നിലെ മെഴുതിരിയായ് ഞാൻ
ഉരുകുന്നു നാളം തെളിഞ്ഞീടുവാൻ (2 )
തൃകൈകളിൽ ....
സഹജാതരിൽ ഇന്നും കാണുന്നു ഞാൻ
മുറിവേറ്റ നിൻ തിരു മുഖശോഭ ഞാൻ (2 )
ആശ്വാസവും സ്നേഹപീയുഷവും
പകർന്നേകുവാൻ വരമേകേണമേ (2 )